Sunday, April 28, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 25


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഏതാണ്ട് രണ്ടാഴ്ച്ചകൾക്ക് ശേഷം ഒരു നാൾ... വാർ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ സാറാ ഡിക്സൺ ആലിപ്പഴങ്ങൾ വീണ് കിടക്കുന്ന തെരുവിലൂടെ മുന്നോട്ട് നടന്നു. ക്രിസ്മസ് അധികം ദൂരെയല്ല. അല്ലെങ്കിലും ഈ യുദ്ധത്തിനിടയിൽ ക്രിസ്മസിന് എന്ത് പ്രാധാന്യം...? അടുത്തുള്ള ട്യൂബ് സ്റ്റേഷനിൽ ചെന്ന് അവൾ ട്രെയിനിൽ കയറി. പതിവ് പോലെ തന്നെ മനം മടുപ്പിക്കുന്ന തിരക്ക്. സകലരുടെയും മുഖത്ത് ഒരൊറ്റ ഭാവം മാത്രം. യുദ്ധക്കെടുതിയിൽ മനം മടുത്ത് ക്ഷീണിതരായിരുന്നു അവരെല്ലാം. എന്നാൽ, ഓഫീസിൽ നിന്നും ഇറങ്ങിയ നേരം മുതൽ ആ യാത്രയിലുടനീളം ഒരാൾ തന്നെ പിന്തുടർന്നു കൊണ്ടിരുന്ന കാര്യം അവൾ അറിയുന്നുണ്ടായിരുന്നില്ല.

ട്രിൽബി ഹാറ്റും ട്രെഞ്ച് കോട്ടും ധരിച്ച ഫെർണാണ്ടോ റോഡ്രിഗ്സ് ശരാശരി ഉയരവും ഇരുനിറവുമുള്ള ഒരു സുമുഖനായിരുന്നു. ഡിപ്ലോമാറ്റിക്ക് പൗച്ച് വഴി തന്റെ സഹോദരൻ അയച്ചു തന്ന ഫയലിൽ സാറാ ഡിക്സന്റെ സകല വിവരങ്ങളും ഫോട്ടോയും അടങ്ങിയിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന മേൽ‌വിലാസം വച്ചാണ് വെസ്റ്റ്ബേണിൽ നിന്നും അധികം അകലെയല്ലാതെ നിലകൊള്ളുന്ന ആ ഫ്ലാറ്റ് അയാൾ കണ്ടുപിടിച്ചത്. ഫ്ലാറ്റിലെ താമസക്കാരുടെ ലിസ്റ്റിൽ അവളുടെ പേരും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

അന്ന് രാവിലെ ഏഴരയ്ക്ക് തന്നെ അയാൾ അവളുടെ ഫ്ലാറ്റിന്റെ മുന്നിലെ റോഡിന്റെ അറ്റത്ത് ഇടം പിടിച്ചിരുന്നു. സാറാ ഡിക്സൺ താഴെ റോഡിൽ എത്തിയപ്പോൾ എട്ട് മണിയോട് അടുത്തിരുന്നു. ഫോട്ടോയിൽ കണ്ടിട്ടുള്ളതിനാൽ ഒറ്റ നോട്ടത്തിൽത്തന്നെ അയാൾക്ക് അവളെ തിരിച്ചറിയാൻ കഴിഞ്ഞു. അവിടെ നിന്നും ക്വീൻസ്‌വേയിലേക്കും പിന്നെ ബേയ്സ്‌വാട്ടർ ട്യൂബ് സ്റ്റേഷനിലേക്കും അയാൾ അവളെ പിന്തുടർന്നു. ശേഷം വാർ ഓഫീസിലേക്കും.

വൈകിട്ട് കൃത്യം അഞ്ച് മണിക്ക് തന്നെ ഫെർണാണ്ടോ റോഡ്രിഗ്സ് വാർ ഓഫീസ് പരിസരത്ത് വീണ്ടുമെത്തി. ഓഫീസ് ജോലിക്കാരുടെ തിരക്കിനൊപ്പം സാറാ ഡിക്സൺ പുറത്തെത്തിയപ്പോൾ സമയം അഞ്ചര കഴിഞ്ഞിരുന്നു.

വേണമെങ്കിൽ ഫ്ലാറ്റിന്റെ വാതിൽക്കലുള്ള കോളിങ്ങ് ബെല്ലിൽ വിരലമർത്തി അയാൾക്ക് നേരിട്ട് അവളോട് സംസാരിക്കാമായിരുന്നു. എന്നാൽ അത്യന്തം ശ്രദ്ധാലുവായിരുന്നു റോഡ്രിഗ്സ്. ഭയമായിരുന്നില്ല അതിന് കാരണം. നീണ്ട കാലം ബെർലിനിൽ SD യ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള പരിചയം കൊണ്ട് ഒരു കാര്യത്തിൽ അയാൾക്ക് ഉറപ്പുണ്ടായിരുന്നു. നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി തന്റെ ഏത് നീക്കവും ന്യായീകരിക്കുവാനാകുമെന്ന്... എന്തൊക്കെയായാലും അത്ര വലിയ നൂലാമാലകളിലിലൊന്നും അയാൾ ഇടപെട്ടിരുന്നുമില്ല. യുദ്ധാവലോകനങ്ങൾ, നാശനഷ്ടങ്ങൾ, സൈനിക നീക്കങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ... അതിൽ കൂടുതൽ ഒന്നും അയാൾക്ക് വിഷയമേ ആയിരുന്നില്ല.

ബേയ്സ്‌വാട്ടർ ട്യൂബ് സ്റ്റേഷനിൽ നിന്നും അവളോടൊപ്പം പുറത്തിറങ്ങിയ റോഡ്രിഗ്സ് ക്വീൻസ്‌വേയിലേക്ക് അവളെ പിന്തുടർന്നു. വെസ്റ്റ്ബേൺ ഗ്രോവിൽ എത്തി അവളുടെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന തെരുവ് വരെയും ഒപ്പം അയാൾ ഉണ്ടായിരുന്നെങ്കിലും അവൾ അത് അറിഞ്ഞതേയില്ല. മുൻവാതിലിന്റെ താക്കോൽ പുറത്തെടുത്ത് കതക് തുറക്കുവാനായി തുനിഞ്ഞ അവളുടെ അരികിലേക്ക് അയാൾ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു.

പെട്ടെന്നാണ് തിരിഞ്ഞ് നോക്കിയതെങ്കിലും അവളുടെ മുഖത്ത് ഞെട്ടലോ ഭയമോ അല്പം പോലും ഉണ്ടായിരുന്നില്ല എന്നത് റോഡ്രിഗ്സിനെ അത്ഭുതപ്പെടുത്തി. അയാൾ പതുക്കെ വിളിച്ചു. “മിസ്സിസ് സാറാ ഡിക്സൺ...?”

യെസ്, വാട്ട് ഡൂ യൂ വാണ്ട്...?” അവളുടെ സ്വരത്തിൽ അക്ഷമ കലർന്നിരുന്നു. ഇനി അവൾ ആരെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നുവോ...?

നിങ്ങൾക്ക് ഒരു സന്ദേശമുണ്ട്... The day of reckoning is here...പാട്രിക്ക് മർഫി എന്ന ഐറിഷ്‌കാരൻ 1938 ൽ അവൾക്ക് നൽകിയ കോഡ് ആയിരുന്നു അത്. അത് കേട്ടതും അവളുടെ മുഖത്തുണ്ടായ ഭാവമാറ്റം അത്ഭുതകരമായിരുന്നു. “ഗുഡ് ലോർഡ്... ഇത്രയും നാൾ എവിടെയായിരുന്നു നിങ്ങൾ...? വരൂ, അകത്ത് വരൂ...” അവൾ അയാളെ ക്ഷണിച്ചു.

വളരെ ചെറിയ ഒരു ഫ്ലാറ്റായിരുന്നു അത്. ഒരു ബാത്ത്റൂം, കിച്ചൺ, സിറ്റിങ്ങ് റൂം, ഒരു ബെഡ്റൂം. “ഇരിക്കൂ... ഞാൻ ചായ ഉണ്ടാക്കാം... നിങ്ങൾ ആരാണെന്ന് പറഞ്ഞില്ല...?” അവൾ തന്റെ കോട്ട് ഊരി മാറ്റവെ ചോദിച്ചു.

അടുക്കളയിലേക്ക് നടന്ന അവളെ വാതിൽക്കൽ വരെ അയാൾ അനുഗമിച്ചു. “എന്റെ മറുപടിയ്ക്ക് മുമ്പായി ഈ ചോദ്യത്തിന് കൂടി ഉത്തരം പറയൂ...” ഫെർണാണ്ടോ റോഡ്രിഗ്സ് പറഞ്ഞു. “1938 ൽ നിങ്ങളെ റിക്രൂട്ട് ചെയ്യുന്ന സമയത്ത് പാട്രിക്ക് മർഫി പറഞ്ഞത് നിങ്ങൾ ഒരു ആന്റി-ബ്രിട്ടീഷ് ആണെന്നായിരുന്നു... ഇപ്പോഴും അങ്ങനെ തന്നെയാണോ നിങ്ങൾ...?”

തീർച്ചയായും...”

പക്ഷേ, നിങ്ങളുടെ പിതാവ് ഒരു ഇംഗ്ലീഷ്‌കാരനായിരുന്നു...”

അതിന് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രാധാന്യവുമില്ല... എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്...” കാര്യമാത്രപ്രസക്തമായി മാത്രം മറുപടി പറഞ്ഞിട്ട് അവൾ ചായ ഉണ്ടാക്കുന്നതിൽ മുഴുകി. “എന്റെ മുത്തച്ഛനെ ഒരു പട്ടിയെ പോലെ അവർ വെടിവെച്ച് കൊന്നത് 1916 ൽ ആണ്... അതിന്റെ പക ഇപ്പോഴും എന്നിൽ അവശേഷിക്കുന്നു... വരൂ, നമുക്ക് അവിടെ പോയി ഇരിക്കാം...”

തികഞ്ഞ സംയമനത്തോടെയുള്ള അവളുടെ പെരുമാറ്റത്തിൽ റോഡ്രിഗ്സിന് അങ്ങേയറ്റം മതിപ്പ് തോന്നി. ഒരു ഇടത്തരം കുടുംബത്തിലെ അംഗം എന്ന് തോന്നിച്ച അവളുടെ വേഷവിധാനത്തിലെ വൃത്തിയും അടുക്കും ചിട്ടയും അയാളെ വല്ലാതെ ആകർഷിച്ചു. ചെമ്പൻ നിറത്തേക്കാൾ വെളുപ്പിനോട് ചേർന്ന് നിൽക്കുന്ന മുടി ഭംഗിയായി ചീകി വച്ചിരിക്കുന്നു. ലാളിത്യം തുളുമ്പുന്ന മുഖമെങ്കിലും പിടി തരാത്ത മുഖഭാവം... അത് അയാളെ തെല്ല് ചിന്താക്കുഴപ്പത്തിലാക്കി.

സോ... വാട്ട് ഈസ് ദിസ് എബൗട്ട്...?” അവൾ ചോദിച്ചു.

അന്ന് മർഫി നിങ്ങളെ റിക്രൂട്ട് ചെയ്തപ്പോൾ... അത് അബ്ഫെറിന് വേണ്ടിയായിരുന്നില്ല... മറിച്ച് SD യ്ക്ക് വേണ്ടിയായിരുന്നു... അതായത് സീക്രട്ട് ഇന്റലിജൻസ് സർവീസിന് വേണ്ടി...”

“SD എന്നാൽ എന്താണെന്ന് എനിക്ക് അറിയാം... അവർക്ക് വേണ്ടിയാണോ നിങ്ങളും വർക്ക് ചെയ്യുന്നത്...?”

എന്ന് വേണമെങ്കിൽ പറയാം എന്ന് മാത്രം... നോക്കൂ, ഇവിടെ അടുത്ത് ചെറിയ റെസ്റ്റാറന്റുകൾ ഏതെങ്കിലും കാണില്ലേ...? ലെറ്റ് മീ ഗിവ് യൂ എ മീൽ...”

അത് നല്ല ഐഡിയ... ആട്ടെ, നിങ്ങൾ പേര് പറഞ്ഞില്ലല്ലോ...”

ഫെർണാണ്ടോ റോഡ്രിഗ്സ്...” കോട്ട് ധരിക്കാൻ അവളെ സഹായിച്ചുകൊണ്ട് അയാൾ പറഞ്ഞു.

പോർച്ചുഗീസ്...? നൗ, ദാറ്റ് ഈസ് ഇന്ററസ്റ്റിങ്ങ്...”

വെസ്റ്റ്ബേൺ ഗ്രോവിലെ ഒരു ചെറിയ ഇറ്റാലിയൻ റെസ്റ്റാറന്റിലേക്ക് അവർ കയറി. സായാഹ്നം ആകുന്നതേയുണ്ടായിരുന്നു എന്നതിനാൽ അധികമാരും എത്തിയിരുന്നില്ല. യുദ്ധകാലമായിരുന്നിട്ടും മേശപ്പുറത്ത് മെഴുക് തിരികൾ കത്തിച്ച് വച്ചിട്ടുണ്ടായിരുന്നു. സ്വകാര്യത ലഭിക്കും വിധം ഒരു മൂലയിലുള്ള മേശയ്ക്ക് മുന്നിൽ ഇരുന്നിട്ട് അയാൾ ഒരു ബോട്ട്‌ൽ റെഡ് വൈനും രണ്ട് ലസാഗ്നയും ഓർഡർ ചെയ്തു. വളരെ തന്മയത്വത്തോടെയായിരുന്നു അവളുടെ മുന്നിൽ അയാൾ കാര്യങ്ങൾ അവതരിപ്പിച്ചത്. സംഭാഷണത്തിനൊടുവിൽ ഇനി പറയുവാൻ ബാക്കി ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.

ബ്രിട്ടനിലെ ഒരു വിധം എല്ലാ അബ്ഫെർ ഏജന്റുമാരെയും പിടികൂടി കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്...” റോഡ്രിഗ്സ് പറഞ്ഞു.

അങ്ങനെയാണ് ബ്രിട്ടീഷ് ഇന്റലിജൻസ് അവകാശപ്പെടുന്നത്... വാർ ഓഫീസ് എന്ന യന്ത്രത്തിലെ തീർത്തും അപ്രധാനമായ ഒരു ഭാഗമാണ് ഞാൻ... അതെനിക്ക് നന്നായി അറിയുകയും ചെയ്യാം...” അവൾ പറഞ്ഞു.

അത് ശരിയായിരിക്കാം... പക്ഷേ, SD അതിന്റെ കണക്ഷനുകൾ ഒരിക്കലും വേർപെടുത്തിയിട്ടില്ല... ക്ലെയ്‌ൻ എന്നൊരു ബുദ്ധിരാക്ഷസൻ കെട്ടിപ്പടുത്ത സംഘടനയാണത്... ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല... മേജർ ബുബി ഹാർട്ട്മാൻ ആണ് അദ്ദേഹത്തിന്റെ പിൻഗാമി... ഹിംലറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്...” റോഡ്രിഗ്സ് പറഞ്ഞു.

മഹത്തായ സംഘടന... ഇതിൽ നിങ്ങളുടെ റോൾ എന്തായിട്ട് വരും...?”

ഇവിടുത്തെ പോർച്ചുഗീസ് എംബസിയിലെ കൊമേർഷ്യൽ അറ്റാഷെയാണ് ഞാൻ... എന്റെ സഹോദരൻ ജോയൽ റോഡ്രിഗ്സ് ബെർലിനിലെ എംബസിയിൽ ഇതേ പോസ്റ്റിൽ ജോലി ചെയ്യുന്നു... ഡിപ്ലോമാറ്റിക്ക് പൗച്ച് വഴിയാണ് ഞങ്ങളുടെ കമ്യൂണിക്കേഷൻ അത്രയും... അതുകൊണ്ട് തന്നെ വിവരം ചോരും എന്നതിനെക്കുറിച്ച് ഭയമേ വേണ്ട... മാത്രവുമല്ല വളരെ സൗകര്യപ്രദവും...”

അത് മാത്രമല്ല, നല്ലൊരു വരുമാനമാർഗ്ഗവും...” അവൾ പുഞ്ചിരിച്ചു.

സന്ദർഭങ്ങൾ എന്തിന് പാഴാക്കണം...?”

വില കൂടിയ സ്യൂട്ട് ആണല്ലോ നിങ്ങൾ ധരിച്ചിരിക്കുന്നത്... നിങ്ങളുടെ വാച്ച് കണ്ടിട്ട് സ്വർണ്ണം കൊണ്ടുള്ളതാണെന്ന് തോന്നുന്നു...?”

 ജീവിതം ആസ്വദിക്കാനുള്ളതാണ് സെനോറാ...” റോഡ്രിഗ്സ് കണ്ണിറുക്കി.

ഐ തിങ്ക് യൂ ആർ എ റോഗ്, മിസ്റ്റർ റോഡ്രിഗ്സ്... ബട്ട്, ഐ ലൈക്ക് യൂ...” അവൾ പറഞ്ഞു.

എന്നെ ഫെർണാണ്ടോ എന്ന് വിളിച്ചാൽ മതി... പിന്നെ, ഇക്കാര്യത്തിൽ നിങ്ങളുടെ തീരുമാനം പറഞ്ഞില്ലല്ലോ... ആർ യൂ ഇൻ ഓർ ഔട്ട്...?”

ഒഫ് കോഴ്സ് അയാം ഇൻ... വാർ ഓഫീസിലെ അക്കൗണ്ട്സ് സെക്ഷനിൽ സെക്രട്ടറി കം ക്ലെർക്ക് ആണ് ഞാൻ... അങ്ങേയറ്റം വിരസമായ ജോലി... മാത്രവുമല്ല, നിർണ്ണായകമായ വിവരങ്ങളൊന്നും എനിക്ക് പ്രാപ്യവുമല്ല...”

ആർക്കറിയാം...? കാര്യങ്ങൾ എപ്പോഴാണ് മാറിമറിയുക എന്നറിയില്ലല്ലോ...” അയാൾ തന്റെ പേഴ്സിൽ നിന്നും ഒരു കാർഡ് എടുത്ത് അവൾക്ക് നീട്ടി. “എംബസിയുടെ വിലാസം ഡയറക്ടറിയിൽ കണ്ടേക്കാം... എന്നാൽ, ഇതിൽ എന്റെ വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്... കെൻസിങ്ങ്ടൺ ഗാർഡൻസിന്റെ എതിർവശത്ത് എന്നിസ്മോർ മ്യൂവ്സിൽ...”

രാജകീയ ജീവിതമാണല്ലോ നിങ്ങളുടേത്...”

പെട്ടെന്നാണ് ദൂരെ സൈറൻ മുഴങ്ങിയത്. “അതാ, അവർ വീണ്ടുമെത്തി...” അവൾ ചാടിയെഴുന്നേറ്റു. “വരൂ, എവിടെയെങ്കിലും രക്ഷ തേടാം...”

റോഡ്രിഗ്സ് ഭക്ഷണത്തിന്റെ ബിൽ അടച്ചു. പിന്നെ കോട്ട് എടുത്ത് ഇരുവരും പുറത്തിറങ്ങി. “എങ്ങോട്ട് പോകണം..?” അയാൾ ചോദിച്ചു. “അടുത്തുള്ള അഭയ കേന്ദ്രം ബേയ്സ്‌വാട്ടർ അണ്ടർഗ്രൗണ്ട് സ്റ്റേഷനാണെന്ന് തോന്നുന്നു...”

ഗുഡ് ഗോഡ്... എയർ റെയ്ഡിന്റെ സമയത്ത് ഞാനൊരിക്കലും അവിടെ പോകില്ല... വീട് വിട്ട് എങ്ങോട്ടും പോകാതിരിക്കുകയാണ് നല്ലത്... കഴിഞ്ഞയാഴ്ച്ചയാണ് ഹോൾബണിൽ നൂറിലധികം പേർ കൊല്ലപ്പെട്ടത്... അണ്ടർഗ്രൗണ്ട് സ്റ്റേഷന് മുകളിലാണ് ബോംബ് വന്ന് പതിച്ചത്... കമോൺ...” അവൾ പറഞ്ഞു.

അയാളുടെ കൈയും പിടിച്ച് വെസ്റ്റ്ബേൺ ഗ്രോവിലൂടെ അവൾ ഓടി. ദൂരെ ബോംബുകൾ പതിക്കുന്നുണ്ടായിരുന്നു. ഫ്ലാറ്റിന് മുന്നിൽ എത്തിയതും അവൾ പ്രധാന കവാടം തുറന്നു. അടുത്ത നിമിഷം ഇരുവരും അന്ധകാരത്തിലേക്ക് പ്രവേശിച്ചു.

ഇലക്ട്രിസിറ്റി വീണ്ടും പോയി... എന്ന് വച്ചാൽ ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല എന്ന് സാരം... എന്റെ കൈയിൽ മുറുകെ പിടിച്ചോളൂ... സ്റ്റെയർകെയ്സ് വഴി പോകാം... എനിക്കിത് കാണാപാഠമാണ്...” അവൾ പറഞ്ഞു.

ഇടയ്ക്കെവിടെയോ വച്ച് റോഡ്രിഗ്സിന് കാൽ തെറ്റി വീഴുവാൻ പോയി. പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ അയാളെ കൈപിടിച്ചുയർത്തി. അപ്പാർട്ട്മെന്റിന് മുന്നിൽ എത്തിയതും അവൾ വാതിൽ തുറന്ന് അയാളെ ഉള്ളിലേക്ക് ആനയിച്ചു.

ഓവർകോട്ട് അഴിച്ച് മാറ്റിയിട്ട് അവൾ ബ്ലാക്കൗട്ട് കർട്ടനുകൾ ഇരുവശത്തേക്കും വകഞ്ഞ് മാറ്റി. പുറമേ നിന്നും നേർത്ത വെട്ടം ഉള്ളിലേക്ക് അരിച്ചെത്തി. അധികമകലെയല്ലാതെ നടക്കുന്ന ബോംബ് സ്ഫോടനങ്ങളുടെ ജ്വാലാകിരണങ്ങൾ അവിടെ നിന്നും ദൃശ്യമായിരുന്നു.

ഇന്ന് രാത്രി ഇനി എന്നിസ്മോർ മ്യൂവിലേക്ക് മടങ്ങിപ്പോകാൻ നിങ്ങൾക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല...” അവൾ പറഞ്ഞു.

പറയൂ... ഈസ് ദേർ എ മാൻ ഇൻ യുവർ ലൈഫ്...?” അയാൾ ചോദിച്ചു.

അതിനെന്ത് പ്രസക്തി...?” അവൾ മുഖമുയർത്തി.

ഒട്ടും തന്നെയില്ല...” അയാൾ പറഞ്ഞു.

നിങ്ങൾ ഒരു തെമ്മാടിയാണെന്ന് കുറച്ച് മുമ്പ് ഞാൻ പറഞ്ഞില്ലേ...? ആ വാക്കുകൾ ഞാൻ തിരിച്ചെടുക്കുന്നു...”

പിന്നിൽ ചെന്ന് അരക്കെട്ടിലൂടെ കൈ ചുറ്റി റോഡ്രിഗ്സ് അവളുടെ കഴുത്തിൽ ചുംബിച്ചു.

ലവ്‌ലി...” അവൾ പറഞ്ഞു. “ബട്ട് സോ മച്ച് നൈസെർ ഇൻ ബെഡ്... എന്ത് തോന്നുന്നു...?”

അസാധാരണമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ഒരു വിചിത്ര സ്വഭാവത്തിന് ഉടമയായിരുന്നു അവൾ... കടിഞ്ഞാണിന്റെ പൂർണ്ണ നിയന്ത്രണം കൈയിലൊതുക്കി അഭിനിവേശത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ വിഹരിക്കുവാൻ അവൾ ഇഷ്ടപ്പെട്ടു. അവളെ സന്ധിക്കുവാൻ പതിവായിത്തന്നെ അയാൾ എത്തിത്തുടങ്ങി. എങ്കിലും അയാളുടെ ജീവിതത്തിൽ മറ്റ് പ്രണയിനികൾക്കും സ്ഥാനമില്ലാതിരുന്നില്ല. അത് അയാളുടെ പ്രകൃതമായിരുന്നു. ആ വിഷയം അറിയുമായിരുന്നുവെങ്കിലും അവൾക്ക് ഒട്ടും പരാതിയുമുണ്ടായിരുന്നില്ല അക്കാര്യത്തിൽ.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

21 comments:

  1. യുദ്ധം ഒരിടത്തു അങ്ങനെ... ജീവിതം മറ്റൊരിടത്ത് ഇങ്ങനെ...

    ReplyDelete
    Replies
    1. അതെ... ആ കാലഘട്ടത്തിലെ ജീവിതം നമ്മുടെ മുന്നിൽ വരച്ച് കാട്ടിത്തരികയാണ് ജാക്ക് ഹിഗ്ഗിൻസ്...

      Delete
  2. എല്ലാം വളരെ പെട്ടെന്നായിരുന്നു.. !!

    ReplyDelete
    Replies
    1. യെസ്... ഇനി മുരളിഭായിയുടെ അഭിപ്രായവും കൂടി അറിയാനുണ്ട്... :)

      Delete
    2. അഭിപ്രായം അല്ല അനുഭവകഥകൾ !!

      Delete
    3. ചാരന്മാരുടെ ഓരോ പ്രശ്നങ്ങളേയ്...

      Delete
  3. "ഡിപ്ലോമാറ്റിക്ക് പൗച്ച്"
    ഒരു പുതിയ അറിവ്‌ ആയിരുന്നു

    ReplyDelete
    Replies
    1. അങ്ങനെ എന്തെല്ലാം അറിവുകൾ സുകന്യാജീ...

      Delete
  4. വളരെ വിചിത്രം. സാഹസം. ... ജീവിതം... പ്രണയം.. . അങ്ങനെ..

    ReplyDelete
  5. കക്കാനും നിൽക്കാനും അറിയുന്ന രണ്ടു പേർക്കും. ആർ ആരെ തോൽപ്പിച്ച് വിവരം ചോർത്തുമെന്നേ നൊക്കേണ്ടൂ. കാത്തിരിപ്പ് ഒരാഴ്ച കുറക്കാൻ വല്ല വഴീമുണ്ടോ

    ReplyDelete
    Replies
    1. സാറാ ഡിക്സൺ ഒരു ബ്രിട്ടീഷ് വിരോധി തന്നെയാണ്... ആ നിലയ്ക്ക് ഒരു ക്രോസ് എസ്പണേജിന് സാധ്യത കുറവാണ്...

      കാത്തിരിപ്പ് കുറയ്ക്കുക എന്നൊക്കെ പറഞ്ഞാൽ... എഴുതി തീർക്കണ്ടേ സുചിത്രാജീ...

      Delete
  6. യുദ്ധവും ജീവിതവും ഒപ്പത്തിനൊപ്പം!

    ReplyDelete
    Replies
    1. അതെ... വല്ലാത്തൊരു കാലഘട്ടം തന്നെയായിരുന്നു അത്... എന്തെല്ലാം അനുഭവിച്ചു അന്നത്തെ ജനത... :(

      Delete
  7. ആഹാ ! ദിങ്ങനാണെങ്കി നുമ്മ ചാരപ്പണിക്ക് പോകാൻ തയ്യാർ !!

    ReplyDelete
    Replies
    1. അതിന് എംബസിയിൽ അറ്റാഷെ ആവണം ഉണ്ടാപ്രീ അറ്റാഷെ...

      Delete
  8. 'അസാധാരണമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്...'

    ചരന്മാർക്കും ചാരത്തികൾക്കുമൊക്കെ ഉന്തുട്ട് സൗഹൃദം ...! പരസ്പരമായി കൂടുതൽ അടുത്താൽ അത്രയും അലച്ചിൽ കുറയും -മറ്റുകാര്യങ്ങൾ കുശലാകുകയും ചെയ്യും .. ! !

    ReplyDelete
    Replies
    1. ഉണ്ടപ്രീ... ദാ, കാര്യങ്ങൾ ഇപ്പോൾ വ്യക്തമായല്ലോ... അപ്ലൈ ചെയ്യുകയല്ലേ...? :)

      Delete
  9. ഈ ബിലാത്തിച്ചേട്ടനെക്കൊണ്ടു തോറ്റു. അതൊന്നും ഓപ്പണായിട്ടു പറഞ്ഞു കൊടുക്കല്ലെന്റെ ബിലാത്തി. പിള്ളാര് വഴി തെറ്റിപ്പോകും...!

    ReplyDelete
  10. ഈ ബന്ധം പരസ്യമാക്കരുതെന്ന് മത്തങ്ങാത്തലയനു അവന്റെ സഹോദരൻ മുന്നറിയിപ്പ്‌ കൊടുത്തില്ലാരുന്നോ ആവോ?!?!?!?!?

    ReplyDelete
  11. ഇതൊരുമാതിരി വന്നു കണ്ടു കീഴടക്കി ലൈൻ ആയിപൊയി.

    ReplyDelete